28/04/2022
#ഫിത്വറ്സക്കാത്ത് #
റമളാൻ അവസാന ദിവസം സൂര്യാസ്തമന സമയത്ത് ജീവിച്ചിരിപ്പുള്ള എല്ലാവർക്കും ഫിത്വറ് സക്കാത്ത് നിർബന്ധമാണ്.
അന്നേ ദിവസം സൂര്യാസ്തമനത്തിന് മുമ്പ് ജനിച്ച കുട്ടിക്കും സൂര്യാസ്തമനത്തിന് ശേഷം മരിച്ച വെക്തിക്കും നിർബന്ധമാകും.
തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർകും അന്നേ ദിവസത്തെ ഭക്ഷണം, വസ്ത്രം, പാർപിടം, ആവശ്യമുള്ള ജോലിക്കാർ എന്നിവ കഴിച്ച് ബാക്കി വല്ലതും ഉണ്ടങ്കിൽ ഫിത്റ് സകാത്ത് നിർബന്ധമാണ്.
ആ നാട്ടിൽ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന ധാന്യത്തിൽ നിന്ന് 4 മുദ്ദാണ് ഓരോ വെക്തിക്കും നിർബന്ധമുള്ളത്.
ഒരു മുദ്ദ് 800 മില്ലി ലിറ്ററാണ്. 4 മുദ്ദ് 3.200 ലിറ്റർ വരും
എല്ലാ അരിയും തൂക്കം സമമല്ലാത്തതിനാൽ 4 മുദ്ദ് തൂക്കം എത്ര എന്ന് കൃത്യമായി പറയൽ സാധ്യമല്ല.
മുദ്ദിന്റെ പാത്രം മാർക്കറ്റിൽ കിട്ടാനുണ്ട് പാത്രം വാങ്ങി അളന്ന് കൃത്യമാക്കുകയാണ് നല്ലത്.
നിയ്യത്ത്
ധനത്തിന്റെ സകാത്തിനും ഫിത്റ് സകാത്തിനും നിയ്യത്ത് നിർബന്ധമാണ്.
സകാത്ത് കൊടുക്കുന്ന അവസരത്തിലോ സ്വന്തം ധനത്തിൽ നിന്നും സകാത്തിന്റെ ധനം മാറ്റി വെക്കുന്ന അവസരത്തിലോ ഇത് എന്റെ ധനത്തിന്റെ നിർബന്ധമായ സകാത്താണ് എന്നോ എന്റെയും കുടുംബത്തിന്റെയും ഫിത്റ് സകാത്താണ് എന്നോ നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്.
ധന സമ്പാധനത്തിന് ഇസ്‌ലാം പരിധി നിശ്ചയിച്ചിട്ടില്ല
അനുവദനീയ മാർഗത്തിലൂടെ വഞ്ചനയോ, ചൂഷണമോ ഇല്ലാതെ എത്രയും സമ്പാധിക്കാം എന്നാൽ അനുവദനീയ മാർഗത്തിൽ സമ്പാദിച്ച ധനം പോലും ഉപയോഗിക്കാതെ സൂക്ഷിച്ചു വെക്കുന്നത് ഇസ്ലാം വെറുക്കുന്ന കാര്യമാണ്.
അതിൽ ദരിദ്രർക്കും അശരണർക്കും അവകാശമുണ്ടെന്നും ഇസ്‌ലാം വ്യവസ്ഥ ചെയ്യുന്നു.
അവശത അവകാശത്തിന്റെ അടിസ്ഥാനമായി ഇസ്‌ലാം കാണുന്നു.
ധനത്തിന് സകാത്തല്ലാത്ത ബാധ്യധകളും ഇസ്‌ലാം നിർബന്ധമാക്കിയിട്ടുണ്ട്.
ആ നാട്ടിൽ ഭകഷ്ണം വസ്ത്രം മരുന്ന് പാർപ്പിടം മുതലായവക്ക് ദാരിദ്ര്യം അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അവരുടെ ദുരിതം അകറ്റാൻ പൊതുഖജനാവ് കാര്യക്ഷമമല്ല എങ്കിൽ നാട്ടിലെ സാമ്പത്തിക ശേഷിയുള്ളവർ ഇത് നിർവഹിക്കാൻ ബാധ്യസ്ഥരാണ് നിർവ്വഹിച്ചില്ലെങ്കിൽ അന്ത്യദിനത്തിൽ വിചാരണ നേരിടേണ്ടിവരും.
തന്റെയും കുടുംബത്തിന്റെയും ഒരു വർഷത്തേക്ക് ആവശ്യമുള്ള തുക മാറ്റിവച്ചാൽ ബാക്കി എന്തെങ്കിലും കൈവശമുള്ളവർക്കെല്ലാം ഇതിൽ ഉത്തരവാദിത്വമു ണ്ട്
നിർബന്ധമായ ഈ ഉത്തരവാദിത്വം നിർവഹിക്കാതെ സുന്നത്തായ മറ്റു പല പുണ്യകർമങ്ങൾക്കും പണം ചെലവഴിക്കുന്ന വരെ കാണാം.
നാട്ടിൽ സാമ്പത്തിക കഷ്ടപ്പാട് അനുഭവിക്കുന്നവരെ പരിഗണിക്കാതെ സുന്നത്തായ ഉംറകൾക്ക് പോവുക ,സുന്നത്തായി കണക്കാക്കുന്ന മറ്റു പല കാര്യങ്ങൾക്കും ആഘോഷങ്ങൾക്കും പണം ചെലവഴിക്കുക മുതലായവ ശറഅ് അംഗീകരിക്കാത്ത തെറ്റായരീതിയിൽ പെട്ടതാണ്.
ഓരോന്നിനും ശറഅ് അതിന്റെ തായ വഴിക്ക് വഴി നിർണ്ണയിച്ചിട്ടുണ്ട്.
നിർബന്ധമായ കാര്യങ്ങളെ വിസ്മരിച്ചു കൊണ്ട് സുന്നത്തുകൾ ചെയ്താൽ അത് ക്രമവിരുദ്ധമാണ്. ക്രമവിരുദ്ധമായ കാര്യങ്ങൾക്കാണ് അക്രമമെന്ന് പറയുക.
കാര്യങ്ങൾ യഥാർത്ഥം മനസ്സിലാക്കി നേരെചൊവ്വേ ചെയ്യാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യുമാറാകട്ടെ നമ്മുടെ കർമ്മങ്ങളിൽ വല്ല ന്യൂനതകളും ഉണ്ടെങ്കിൽ അല്ലാഹു പരിഹരിച്ചു തരുമാറാകട്ടെ .ആമീൻ