Cyber Sree Real Estate Consultancy

Cyber Sree Real Estate Consultancy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cyber Sree Real Estate Consultancy, Estate agent, PB NO 30 IRITTY, Kannur.

18/03/2015
12/03/2015

LAND IN IRITTY !!!!

LAND is available for cheap rate at IRITTY - KANNUR – KERALA for Construction of FLATS, VILLAS, and Residential quarters. The land is available in 25 cents plot, 1 Acre plot etc. Those interested can contact the undersigned before March 20, 2015
THANKS
CYBERSREE CONSULTANCY AND SERVICES
NERAMPOKE ROAD , IRITTY , KANNUR , KERALA
PH: 919447519742

കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിദ്യാഭ്യാസ മന്ത്രി...
25/06/2014

കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിദ്യാഭ്യാസ മന്ത്രിയ വിമര്‍ശിച്ചതിനു പ്രധാനാധാപികയെ സ്ഥലംമാറ്റിയ തീരുമാനം റദ്ദാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെത്തുടര്‍ന്നു സഭ ഇന്നത്തേക്കു പിരിഞ്ഞു.

അധ്യാപികയെ സ്ഥലംമാറ്റിയതു ക്രമപ്രകാരമാണെന്നായിരുന്നു സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. പ്രധാനാധ്യാപിക വിദ്യാഭ്യാസ മന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നു വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു. കടുത്ത നടപടിയാണു തനിക്കു ലഭിച്ച ശുപാര്‍ശയെന്നും മന്ത്രി പറഞ്ഞു.

ഇംഗ്ലിഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനെച്ചൊല്ലിയാണു പ്രശ്നമുണ്ടായത്. രാവിലെ 11നു നിശ്ചയിച്ചിരുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ 12.30 ആയി. മന്ത്രിമാര്‍ വൈകിയെത്തുന്നതിനെയും സമയനിഷ്ഠ പാലിക്കാത്തതിനെയും അധ്യാപിക തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചതും അധ്യാപികയെ സ്ഥലം മാറ്റിയതും. - See more at: http://www.asianetnews.tv/news/article/13458_niyamasabha .NhuhKD2W.dpuf

കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിദ്യാഭ്യാസ മന്ത്രിയ വിമര്‍ശിച്ചതിനു പ്രധാനാധാപികയെ സ്ഥലംമാറ്റിയ തീരുമാനം റദ്ദാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെത്തുടര്‍ന്നു സഭ ഇന്നത്തേക്കു പിരിഞ്ഞു.

ജീവിതം ചിലപ്പോള്‍ നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. അതിനുമുന്നില്‍ പലരും അടിപതറും. ചിലര്‍ മാത്രം ഇച്ഛാശക്തികൊണ്ടും കഠിന...
25/06/2014

ജീവിതം ചിലപ്പോള്‍ നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. അതിനുമുന്നില്‍ പലരും അടിപതറും. ചിലര്‍ മാത്രം ഇച്ഛാശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും അത് മറികടക്കും. അത്തരം ഒരാളാണ്, ദില്ലി കൊണാട്ട് പ്ലേസിലെ തെരുവില്‍ കളിപ്പാവകള്‍ വില്‍ക്കുന്ന പി.വി സാര്‍ എന്ന വൃദ്ധന്‍.

ഹരിയാനാ സ്വദേശിയായ ഇദ്ദേഹത്തിന് 77 വയസ്സുണ്ട്. ശാരീരികമായി അവശന്‍. നടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍, ജീവിതപാതയില്‍ ഏതു പ്രതിബന്ധം മുന്നില്‍ വന്നാലും അത് ചാടിക്കടക്കാന്‍ ഈ മനുഷ്യനാവും. അത് അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

ജീവിത ചെലവുകള്‍ക്കായി ദിവസം 170 കിലോ മീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയാണ് ഇദ്ദേഹം. കൈയില്‍ പാവകള്‍ നിറച്ച വലിയ സഞ്ചിയുമായാണ് ഇത്ര ദൂരം പിന്നിടുന്നത്. ജീവിതം പല വട്ടം തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങിക്കൊടുക്കാത്ത ഈ പ്രകൃതമാണ് ഈ മനുഷ്യനെയും കുടുംബത്തെയും ജീവിപ്പിക്കുന്നത്.

ഈ മനുഷ്യന്റെ മഹത്വം അറിയാന്‍ ആ ജീവിതം അറിയണം. അമേരിക്കന്‍ കമ്പനി നടത്തുന്ന സ്വകാര്യ ബാങ്കില്‍ മാനേജരായിരുന്നു ഇദ്ദേഹം. നന്നായി ജീവിച്ചു. സമ്പാദ്യമെല്ലാം മുടക്കി മകനെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചു. പെട്ടെന്നൊരു നാള്‍ ആ മകന്‍ മരിച്ചു. കമ്പനിയില്‍നിന്ന് പിരിയുമ്പോള്‍ കിട്ടിയ സമ്പാദ്യമെല്ലാം ചെലവിട്ട് മൂന്ന് പെണ്‍മക്കളെ കല്യാണം കഴിപ്പിച്ചയച്ചു.

അതു കഴിഞ്ഞപ്പോള്‍, ജീവിക്കാന്‍ എല്ലാ വഴികളും അടഞ്ഞു. വാര്‍ദ്ധക്യമായിരുന്നു. ഒപ്പം രോഗങ്ങള്‍. അവശത. ക്ഷീണം. എന്നിട്ടും തോറ്റു കൊടുക്കാതെ അധ്വാനിച്ചു ജീവിക്കാന്‍ തന്നെ ഇദ്ദേഹം തീരുമാനിച്ചു. അങ്ങിനെ വര്‍ഷങ്ങളായി കൊണാട്ട്പ്ലേസില്‍ ഇദ്ദേഹം എത്തുന്നു, പാവകളുമായി.

അസാധാരണമായ ഈ ജീവിത കഥ ഒരു മാധ്യമം പുറത്തു വിട്ടപ്പോള്‍ ഫേസ്ബുക്കില്‍ ആരോ അത് ഷെയര്‍ ചെയ്തു. ഒപ്പം അദ്ദേഹത്തിന്റെ ഫോട്ടോയും. ഫേസ്ബുക്കില്‍ അദ്ദേഹം താരമായി. 147,657 ലൈക്കുകള്‍. ഏഴായിരത്തോളം പേര്‍ അത് ഷെയര്‍ ചെയ്തു. ഫേസ്ബുക്കില്‍ താരമായിട്ടും അതൊന്നും അറിയാതെ അദ്ദേഹം ജീവിതം പഴയതുപോലെ തുടരുന്നു. - See more at: http://www.asianetnews.tv/magazine/article/13456_Story-Of-A-77-Year-Old-Man%E2%80%99s-Unbeatable-Attitude- .ZbNv5U5h.dpuf

ജീവിതം ചിലപ്പോള്‍ നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. അതിനുമുന്നില്‍ പലരും അടിപതറും. ചിലര്‍ മാത്രം ഇച്ഛാശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും അത് മറികടക്കും. അത്തരം ഒരാളാണ്, ദില്ലി കൊണാട്ട് പ്ലേസിലെ തെരുവില്‍ കളിപ്പാവകള്‍ വില്‍ക്കുന്ന പി.വി സാര്‍ എന്ന വൃദ്ധന്‍.

കുട്ടികളുടെ വൈകാരികവിക്ഷോഭങ്ങള്‍ അറിയണമെങ്കില്‍ അവരുടെ സ്വാഭാവികമായ പ്രതികരണങ്ങള്‍ എന്തെന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട്....
24/06/2014

കുട്ടികളുടെ വൈകാരികവിക്ഷോഭങ്ങള്‍ അറിയണമെങ്കില്‍ അവരുടെ സ്വാഭാവികമായ പ്രതികരണങ്ങള്‍ എന്തെന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട്. കുട്ടികളുടെ മാനസികവ്യാപാരങ്ങള്‍ മുതിര്‍ന്നവരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കണ്ടുശീലിച്ച കാര്യങ്ങള്‍ കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കാറുണ്ട്. വ്യക്തിപരമായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചാല്‍ അവരുടെ വികാരങ്ങള്‍ക്ക് ചില പൊതുസ്വഭാവങ്ങളുണ്ടെന്നു കാണാം.

കുട്ടികളുടെ വികാരപ്രകടനങ്ങള്‍ ചുരുങ്ങിയ സമയത്തേക്കു മാത്രമേ നില്ക്കുകയുള്ളൂ. മനസ്സില്‍ തോന്നുന്നത് അതേപടി ഉടന്‍ പുറത്തെടുക്കുന്നതാണ് അവരുടെ രീതി. മനസ്സില്‍ അവ കെട്ടിക്കിടക്കാന്‍ അവസരമില്ലാത്തതിനാല്‍ ഉള്ള് കലുഷമാവില്ല. മുതിരുമ്പോഴാണ് വികാരങ്ങളെ നിയന്ത്രിക്കണമെന്ന തോന്നലുണ്ടാവുക. അപ്പോള്‍ എടുത്തടിച്ചപോലുള്ള പ്രതികരണങ്ങള്‍ കുറയും. പിന്നെയാണ് ഉള്ളിലൊതുക്കുന്ന പ്രശ്‌നങ്ങള്‍ പല 'മൂഡ്' ആയി പ്രത്യക്ഷപ്പെടുക. അവ മനോനില പരോക്ഷമായി വെളിപ്പെടുത്തും.

കുട്ടികളുടെ വികാരങ്ങള്‍ തീവ്രമാണ്. സങ്കടമായാലും സന്തോഷമായാലും ദേഷ്യമായാലും ഉച്ചത്തിലാണ് പ്രകടിപ്പിക്കുക. തീരേ ചെറിയ കാര്യങ്ങള്‍ക്കുപോലും അമിതപ്രാധാന്യം കൊടുത്തുകൊണ്ടുള്ള പെരുമാറ്റം മുതിര്‍ന്നവര്‍ക്ക് അതിശയമുണ്ടാക്കാറുണ്ട്.

അവരുടെ മനോനില ചഞ്ചലമാണ്. ചിരിയില്‍നിന്ന് കരച്ചിലിലേക്കും കരച്ചിലില്‍നിന്ന് കളിയിലേക്കും കളിയില്‍നിന്ന് ദിവാസ്വപ്‌നത്തിലേക്കും ചാഞ്ചാടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. മനസ്സ് ശുദ്ധമായതുകൊണ്ടാണ് ഈ മാറ്റം എളുപ്പമാവുന്നത്. ശുദ്ധി ഉണ്ടാവുന്നതോ അപ്പപ്പോള്‍ വികാരങ്ങള്‍ പ്രകടിപ്പിച്ച് ഒഴിവാക്കുന്നതുകൊണ്ടും. അനുഭവങ്ങളുടെ ഭാരമില്ലാത്തതും അധികനേരം ഒന്നില്‍ത്തന്നെ ശ്രദ്ധ പിടിച്ചുനിര്‍ത്താനാവാത്തതും മനസ്സിന്റെ ചാഞ്ചാട്ടത്തിനു കാരണങ്ങളാണ്.

കുട്ടികളില്‍ വികാരങ്ങള്‍ നിരന്തരം വന്നുപൊയ്‌ക്കൊണ്ടിരിക്കും. അത് പ്രകടിപ്പിക്കുമ്പോള്‍ കിട്ടുന്ന അഭിനന്ദനമോ ശാസനയോ ആണ് പെരുമാറ്റം തുടരാനോ നിയന്ത്രിക്കാനോ അവരെ പ്രേരിപ്പിക്കുന്നത്.

വികാരം പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്. ഒരു കുഞ്ഞ് പേടി തോന്നിയാല്‍ അമ്മയുടെ മടിയിലൊളിക്കും. മറ്റൊരാള്‍ മുറിക്കു പുറത്തേക്കോടും. ഇനിയുമൊരാള്‍ വലിയവായില്‍ നിലവിളിക്കും. ഒന്ന് മറ്റൊന്നുമായി താരതമ്യം ചെയ്യേണ്ടതില്ല.

മുതിര്‍ന്നവരുടെ ഉള്ളിലിരിപ്പ് അറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കുട്ടികളുടെ മനസ്സ് അവരുടെ പെരുമാറ്റത്തില്‍ വ്യക്തമാവും. എല്ലാം തുറന്നു പറഞ്ഞില്ലെങ്കിലും ശരീരഭാഷയിലൂടെ കുട്ടികള്‍ ഉള്ളിലുള്ളത് വെളിപ്പെടുത്താറുണ്ട്. ഇരിക്കപ്പൊറുതിയില്ലായ്മ, എന്തിലെങ്കിലും തെരുപ്പിടിച്ചുകൊണ്ടിരിക്കുക, നിരുത്സാഹിയായി ചടഞ്ഞുകൂടുക, രോഗലക്ഷണങ്ങള്‍ കാട്ടുക, നഖം കടിക്കുക, കിടക്കയില്‍ മൂത്രമൊഴിക്കുക, വിചിത്രമായ പെരുമാറ്റത്തിലൂടെ ശ്രദ്ധ ക്ഷണിക്കുക, കണ്ണിമ നിര്‍ത്താതെ ചിമ്മുക, സംസാരിക്കുമ്പോള്‍ വിക്കുക, നിര്‍ത്താതെ കരയുകയോ ചിരിക്കുകയോ ചെയ്യുക, വിരല്‍ കുടിക്കുക, വെറുതേ തല ചൊറിയുക, ധിക്കാരവും അകല്‍ച്ചയും കാണിക്കുക എന്നിങ്ങനെ വികാരങ്ങള്‍ പല രീതിയില്‍ പ്രകടമാവും. ചിലത് മനഃപൂര്‍വം ചെയ്യുന്നതായിരിക്കും. മറ്റു ചിലത് ബോധപൂര്‍വമല്ലാതെ പുറത്തു ചാടുന്നതുമാവാം.

വികാരങ്ങളുടെ തീവ്രത കുട്ടി വളരുന്തോറും കുറയും. സ്‌കൂളില്‍ പോയിത്തുടങ്ങുന്ന കുട്ടി ആ ഘട്ടത്തില്‍ പല ബുദ്ധിമുട്ടുകളും തനിക്കും വീട്ടുകാര്‍ക്കും സൃഷ്ടിക്കാറുണ്ട്. സ്‌കൂളുമായി പരിചയമാവുമ്പോള്‍ പ്രതിഷേധം മയപ്പെടും. ക്രമേണ അതില്ലാതാവും. മാറ്റത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇത് ബാധകമാണ്. ആഗ്രഹിക്കുന്ന വസ്തു കിട്ടിയില്ലെങ്കില്‍ കുട്ടി ബഹളക്കാരനാവും. മുതിരുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ അത്ര ശാഠ്യം ഉണ്ടാകില്ല. സ്‌കൂള്‍കാലം കഴിയുമ്പോഴേക്കും സമൂഹം അംഗീകരിച്ച പെരുമാറ്റരീതികള്‍ അവലംബിക്കാനും അവയ്ക്കനുസരിച്ച് ജീവിക്കാനുമുള്ള സന്നദ്ധത സാധാരണ കുട്ടികളില്‍ രൂപംകൊണ്ടിരിക്കും.

ഭയം, ഉത്കണ്ഠ, സ്‌നേഹം, അസൂയ, കൗതുകം, ആനന്ദം എന്നിങ്ങനെ നാനാ വികാരങ്ങള്‍ ഭരിക്കുന്ന കുഞ്ഞുമനസ്സുകളെ അറിയാന്‍ ക്ഷമയും സമയവും ഉണ്ടാക്കണം. കുട്ടിക്കു ദോഷകരമായ രീതിയില്‍ വികാരങ്ങള്‍ പിടിമുറുക്കുന്നുണ്ടെങ്കില്‍ മുളയില്‍ത്തന്നെ നുള്ളണം. സ്വാഭാവികമായ പ്രതികരണങ്ങളില്‍നിന്ന് വ്യത്യസ്തമായ എന്തും സംശയിക്കേണ്ടതാണെന്ന് തിരിച്ചറിയണം. അതിനു പിന്നില്‍ കാരണം കാണുമെന്ന് ഉറപ്പാണ്.

അതിവൈകാരികതയും അരക്ഷിതബോധവും
കുട്ടികളുടെ വൈകാരികനിലയില്‍ അടിക്കടി ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകള്‍ പല കാരണങ്ങള്‍കൊണ്ടാവാം. അവന്റെ ധിക്കാരമോ അധികപ്രസംഗമോ അലസതയോ ശ്രദ്ധക്കുറവോ മുതിര്‍ന്നവര്‍ സ്വന്തം അളവുകോല്‍വെച്ച് വ്യാഖ്യാനിക്കേണ്ടതല്ല. ഒരു കുട്ടിയും ആഗ്രഹിച്ചുകൊണ്ട് മോശക്കാരനാവുന്നില്ല. അവന്റെ കുറവുകളായി മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന സംഗതികള്‍ക്കു പിന്നില്‍ ശാരീരികവും മാനസികവും സാഹചര്യപ്രേരിതവുമായ കാരണങ്ങളുണ്ടായിരിക്കാം.

ശരീരത്തിലുണ്ടാകുന്ന രോഗങ്ങളും വൈകല്യങ്ങളും ഉത്സാഹത്തെ ബാധിക്കും. അനാരോഗ്യം, ക്ഷീണം, വിശപ്പ് എന്നിവ പ്രധാന ഘടകങ്ങളാണ്. ഭക്ഷണവും വിശ്രമവും ഉത്തേജനവും വേണ്ടത്ര കിട്ടാതെ വന്നാല്‍ കുട്ടികള്‍ അസ്വസ്ഥരും നിരുന്മേഷവാന്മാരും കോപികളുമായി കാണപ്പെടാറുണ്ട്. കൊച്ചുകുട്ടികളാണെങ്കില്‍ വിശപ്പും ദാഹവും അറിയാതെ കളിയില്‍ മുഴുകുകയും അങ്ങനെ ഉണ്ടാകുന്ന ക്ഷീണത്താല്‍ പെട്ടെന്ന് ക്ഷുഭിതരാവുകയും ചെയ്യും. നഴ്‌സറി കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം എടുത്തുകാട്ടുന്നത് കളിക്കിടയില്‍ ആവശ്യത്തിനു ഭക്ഷണവും വിശ്രമവും ലഭിക്കാത്തവരില്‍ ബഹളമുണ്ടാക്കാനുള്ള പ്രവണത കൂടുതലായിരിക്കുമെന്നാണ്.

പോഷകക്കുറവോ ദഹനക്കുറവോ കണ്ണ്, തൊണ്ട, ചെവി എന്നിവയ്ക്കു കുഴപ്പങ്ങളോ ഉള്ള കുട്ടികള്‍ക്ക് വൈകാരികപ്രശ്‌നങ്ങളുള്ളതായി കാണാറുണ്ട്. ദീര്‍ഘകാലം രോഗികളായ കുട്ടികള്‍ അതിവൈകാരികത ഉള്ളവരാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആസ്ത്മ, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ വൈകാരിക അസ്ഥിരത പ്രകടിപ്പിക്കാറുണ്ട്.

പ്രായപൂര്‍ത്തിയോടടുക്കുമ്പോള്‍ ശരീരഗ്രന്ഥികളിലുണ്ടാവുന്ന മാറ്റങ്ങള്‍ കുട്ടികളുടെ മനോനിലയെ കാര്യമായി ബാധിക്കും. വ്യതിയാനങ്ങള്‍ എത്ര പെട്ടെന്നാണോ അത്ര തീവ്രമായിരിക്കും സമ്മര്‍ദങ്ങളും. വേഗം പ്രായപൂര്‍ത്തിയിലെത്തുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മാനസികസംഘര്‍ഷം കൂടുതലാണെന്ന് കാണാം. ശരീരഗ്രന്ഥികളുടെ പ്രവര്‍ത്തന ഉച്ചാവസ്ഥ കടുത്ത സംഘര്‍ഷം ഉണ്ടാക്കുന്നതാണ്. ചെറിയ പ്രകോപനങ്ങളോടുപോലും കൗമാരക്കാര്‍ കഠിനമായി പ്രതികരിക്കുന്നതിന്റെ ഒരു കാരണമിതാണ്.

പെരുമാറ്റത്തിലും ചിന്തയിലും വരുന്ന മാറ്റങ്ങള്‍ക്കു പിന്നിലുള്ള മറ്റു ഘടകങ്ങള്‍ പ്രധാനമായും ബുദ്ധിയും ലക്ഷ്യബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടി സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്നതും ലക്ഷ്യം പരാജയപ്പെടുമ്പോള്‍ ഏതു രീതിയില്‍ പ്രതികരിക്കുന്നുവെന്നതും പ്രധാനമാണ്. തന്നെക്കുറിച്ച് അച്ഛനമ്മമാര്‍ക്കും തനിക്കുതന്നെയുമുള്ള പ്രതീക്ഷകള്‍ തെറ്റുകയും നിരന്തരം പരാജയം ഏറ്റുവാങ്ങുകയും ചെയ്യുന്ന കുട്ടിയെ ഭീതിയും ഉത്കണ്ഠയും പിടികൂടുന്നു. സാമൂഹികസമ്മര്‍ദങ്ങളും ഇക്കാര്യത്തില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

കുട്ടികള്‍ എങ്ങനെ വളരണമെന്നും പെരുമാറണമെന്നും ഓരോ സമൂഹവും ചില ചട്ടക്കൂടുകള്‍ വെച്ച് കല്പനകള്‍ പുറപ്പെടുവിക്കുന്നു. അതിനനുസൃതമായി മുന്നോട്ടു പോകാന്‍ കഴിയാത്തവര്‍ പിന്തള്ളപ്പെടുകയാണ്. ആണ്‍കുട്ടികള്‍ക്ക് സമൂഹം താരതമ്യേന ഉയര്‍ന്ന ലക്ഷ്യങ്ങളാണ് അടയാളമിട്ടുകൊടുക്കുന്നത്. അതിനാല്‍ ആണ്‍കുട്ടികളില്‍ മത്സരബുദ്ധിയും പരാജയഭീതിയും കൂടുതലായി കാണപ്പെടുന്നു. സാമ്പത്തികവും സാമൂഹികവുമായി താഴേത്തട്ടിലുള്ള കുട്ടികളെക്കാള്‍ വൈകാരികസംഘര്‍ഷം മധ്യവര്‍ഗകുടുംബത്തിലെ കുട്ടികള്‍ അനുഭവിക്കുന്നുവെന്നതാണ് കണ്ടെത്തല്‍. ഇതിനു കാരണം ഇവരില്‍ കുടുംബവും സമൂഹവും കൂടുതല്‍ പ്രതീക്ഷ വെക്കുകയും അതു സാധിച്ചെടുക്കാന്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു എന്നതാണ്. മുതിര്‍ന്നവരുടെ പ്രതീക്ഷയും അതു നിറവേറ്റിക്കൊടുക്കാനുള്ള കുട്ടികളുടെ ശേഷിയും തമ്മിലുള്ള അന്തരമാണ് പ്രശ്‌നത്തിന്റെ ഉറവിടം. സ്‌നേഹലാളനകളുടെ അഭാവം കുട്ടികളെ വിഷാദവാന്മാരോ പരുക്കന്മാരോ ആക്കുമെന്നും ഓര്‍ക്കേണ്ടതാണ്. കുട്ടികളിലും കാണപ്പെടുന്ന സ്‌കിസോഫ്രീനിയ എന്ന മാനസികരോഗവും അസ്വാഭാവികമായ പെരുമാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്`അതിനു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകതന്നെ വേണം.

വളര്‍ന്നുവരുന്ന അന്തരീക്ഷമാണ് വൈകാരികനില നിശ്ചയിക്കുന്ന മറ്റൊരു പ്രധാനഘടകം. എപ്പോഴും കാലുഷ്യവും അസ്വസ്ഥതയും നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷം കുട്ടികളെ വികാരജീവികളാക്കും. ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടാനുള്ള ശക്തിയും മനസ്സാന്നിധ്യവും ഇവര്‍ക്കു നഷ്ടപ്പെടും.

തരുണ്‍ എന്ന പതിനാലുകാരന്റെ ജീവിതം ഉദാഹരണമാണ്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയും, നിരാശനും ദേഷ്യക്കാരനുമായ അച്ഛനുമാണ് അവന്റെ കുടുംബം. വീട്ടില്‍ എപ്പോഴും വഴക്കും പരാതിയും ശാപവാക്കുകളും മാത്രം. കൂടപ്പിറപ്പുകളില്ലാത്ത തരുണിന് തന്റെ സങ്കടങ്ങള്‍ പങ്കിടാന്‍ ആരുമില്ല. സുഹൃത്തുക്കളോടോ ടീച്ചര്‍മാരോടോ പറയാന്‍ അഭിമാനബോധം അനുവദിക്കുന്നില്ല. സ്‌കൂള്‍ വിട്ടാല്‍ വല്ലയിടത്തും അലഞ്ഞുതിരിയുന്ന കുട്ടി രാത്രിയാണ് വീടെത്തുക. പഠിക്കാന്‍ ശ്രദ്ധ കിട്ടാത്തതുകൊണ്ട് എല്ലാ വിഷയത്തിലും തോല്‌വി. ടീച്ചര്‍മാരോ കൂട്ടുകാരോ എന്തെങ്കിലും ചോദിച്ചാല്‍ അവന്‍ ഉറക്കെ കരയും. ചിലപ്പോള്‍ ബോധംകെട്ടു വീഴും. ഒടുവില്‍ സ്‌കൂളധികൃതര്‍ തരുണിനെ അവഗണിക്കാന്‍ തുടങ്ങി. അവന്‍ നന്നായാലും പിഴച്ചാലും ആര്‍ക്കും ഗുണവും ദോഷവുമില്ലെന്ന സ്ഥിതി. തരുണ്‍ എങ്ങനത്തെ വ്യക്തിയായിട്ടാണ് ഭാവിയില്‍ വളരുക? ആരാണവന്റെ ജീവിതം ഇരുട്ടിലാഴ്ത്തുന്നത്?

കുട്ടികളെ അവഗണിക്കുന്ന രക്ഷിതാക്കളെപ്പോലെത്തന്നെ ദോഷം ചെയ്യുന്നുണ്ട് അമിതമായി ലാളിക്കുകയും അവരുടെ കാര്യത്തില്‍ അതിരുകവിഞ്ഞ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍. അച്ഛനമ്മമാരുടെ ശക്തിയും ദൗര്‍ബല്യങ്ങളും മക്കളെ ബാധിക്കും. സ്‌കൂളില്‍ ലഭിക്കുന്ന അംഗീകാരവും അവഗണനയും ജയപരാജയങ്ങളില്‍ നിര്‍ണായകസ്വാധീനം ചെലുത്തും. മുതിര്‍ന്നവരുടെ ഓരോ വാക്കും പ്രവൃത്തിയും കുട്ടികളുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്ന ബില്‍ഡിങ് ബ്ലോക്കുകളാണ്. മേല്പറഞ്ഞ കാരണങ്ങളൊക്കെ പരിഗണിച്ചാണ് കുട്ടിയുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത്. പരിഹാരം ഒറ്റമൂലിയിലല്ല, പലതിലും തേടേണ്ടിവരും. ഇവയൊന്നുമല്ലാത്ത കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കണം. വെല്ലുവിളികളെ നേരിടാനുള്ള ഭയവും ശ്രദ്ധ ലഭിക്കാനുള്ള ഉത്കടമായ ആഗ്രഹവും അതിവൈകാരികതയ്ക്കു പിന്നിലുണ്ടാകാം.

എന്റെയും നിങ്ങളുടെയും കുഞ്ഞുങ്ങള്‍
എട്ടാംക്ലാസ്സുകാരിയായ റീന പഠിക്കാന്‍ മിടുക്കിയാണ്. കാണാന്‍ ഓമനത്തമുള്ള കുട്ടി. അച്ഛനും അമ്മയും കോളേജ് അധ്യാപകര്‍. നഗരത്തിലെ സ്വകാര്യസ്‌കൂളില്‍ പഠിക്കുന്ന കുട്ടി, പാട്ടിലും നൃത്തത്തിലുമൊക്ക പ്രവീണയാണ്. വീട്ടിലും സ്‌കൂളിലുമായി ഒതുങ്ങിക്കൂടുന്ന പ്രകൃതമുള്ള റീന ഒരു യുവാവുമായി അടുപ്പത്തിലായി. ക്ലാസ് വിട്ടാല്‍ യുവാവിനോടൊപ്പം ചുറ്റിക്കറങ്ങും. വീട്ടില്‍ ചോദിച്ചാല്‍ സ്‌പെഷ്യല്‍ക്ലാസ്സാണ് അല്ലെങ്കില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയി എന്നൊക്കെ പറഞ്ഞ് തടിതപ്പും.

റീനയുടെ പുതിയ ബന്ധം അടുത്ത വീട്ടിലെ അങ്കിള്‍ അറിയാനിടയായി. ഉച്ചയൂണ്‍ സമയത്തും വൈകീട്ടും ഐസ്‌ക്രീം പാര്‍ലറുകളിലും പാര്‍ക്കുകളിലും കുട്ടിയെ യുവാവിനൊപ്പം കണ്ട കാര്യം അദ്ദേഹം റീനയുടെ അച്ഛനെ ധരിപ്പിച്ചു. എന്നാല്‍ 'എന്റെ മോളെപ്പറ്റി അപവാദം പറഞ്ഞുനടക്കാതെ സ്വന്തം മോളെ മര്യാദയ്ക്കു വളര്‍ത്താന്‍ നോക്കിയാല്‍ മതി' എന്ന റീനയുടെ അച്ഛന്റെ മറുപടി അയല്‍വാസിക്ക് മുഖത്തടിച്ചതുപോലെയാണ് തോന്നിയത്.

പിന്നീടദ്ദേഹം ഒരു കുട്ടിയുടെ കാര്യത്തിലും ആവശ്യമില്ലാത്ത ഉത്കണ്ഠ കാണിച്ചില്ല. പക്ഷേ, വൈകാതെ റീനയെ യുവാവിനൊപ്പം ഒരു സ്ഥലത്തുനിന്നു പോലീസ് പിടികൂടി. അപമാനിതരായ രക്ഷിതാക്കളുടെ രോഷം മുഴുവന്‍ ഏറ്റുവാങ്ങേണ്ടിവന്ന കുട്ടി സ്‌കൂളിലും പരിഹാസപാത്രമായി. സഹിക്കവയ്യാതെ അവള്‍ ആത്മഹത്യ ചെയ്തു.

രക്ഷിതാക്കള്‍ തകര്‍ന്നുപോയി. ഒരേയൊരു മകളെ നഷ്ടപ്പെട്ടതിനെക്കാള്‍ വലിയ ദുഃഖമായിരുന്നു അവളെ ആപത്തിന്റെ സമയത്ത് തുണച്ചില്ലല്ലോ എന്ന ആത്മനിന്ദ. പല രക്ഷിതാക്കള്‍ക്കും പറ്റുന്ന തെറ്റാണിത്. സ്വന്തം മക്കളെപ്പറ്റി അസുഖകരമായതു കേള്‍ക്കേണ്ടിവരുമ്പോള്‍ അതു വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാനോ തിരുത്താനോ ശ്രമിക്കാതെ പറഞ്ഞയാളുടെ നേര്‍ക്ക് ആക്ഷേപം ചൊരിയാനാണ് മുതിരുക. സ്വന്തം കുട്ടിയെ മറ്റൊരാള്‍ നേര്‍വഴിയില്‍ നടത്താന്‍ ശ്രമിക്കുന്നത് തങ്ങള്‍ക്ക് അപമാനമാണെന്നവര്‍ കരുതുന്നു. സത്യം അറിയാനും അംഗീകരിക്കാനും തയ്യാറാവുന്നില്ല. സ്വന്തം കുട്ടിയെപ്പോലെ കരുതി മറ്റേയാള്‍ മകളുടെ കാര്യത്തില്‍ കാണിച്ച താത്പര്യത്തിനു നന്ദിയും സത്‌വാക്കും പറഞ്ഞ് മകളെ ശരിയായ വഴിയില്‍ നയിക്കുകയായിരുന്നു റീനയുടെ അച്ഛന്‍ ചെയ്യേണ്ടിയിരുന്നത്. മക്കളെ വിശ്വസിക്കണം. പക്ഷേ, ആരും തെറ്റിന് അതീതരല്ലെന്ന വസ്തുത സ്വന്തം മക്കള്‍ക്കും ബാധകമാണെന്ന് മനസ്സിലാക്കണം. എല്ലാം തികഞ്ഞ ആരുണ്ട് ലോകത്തില്‍?

വിശാഖിന്റെ രക്ഷിതാക്കള്‍ക്കും സമാനമായ അനുഭവം പറയാനുണ്ട്. പത്താംക്ലാസ്സുകാരനായ വിശാഖ് സഹപാഠിയോടുള്ള ദേഷ്യം തീര്‍ത്തത് പുറമേനിന്ന് ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തിയാണ്. സൈമണ്‍ എന്ന കുട്ടിയുമായുണ്ടായ നിസ്സാരമായ വഴക്ക് മൂത്ത് അടിപിടിയിലെത്തി. കൂട്ടുകാര്‍ ഇടപെട്ട് വഴക്ക് തീര്‍ത്തെങ്കിലും സൈമണെ സ്‌കൂളിനു പുറത്തുവെച്ച് നേരിടാന്‍ വിശാഖ് ഗുണ്ടകളെ വരുത്തി. അടി കൊണ്ട് അവശനായ സൈമണ്‍ വീട്ടില്‍ച്ചെന്നു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സൈമണിന്റെ പപ്പ വിശാഖിന്റെ അച്ഛനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വിശാഖ് അത്തരക്കാരനല്ലെന്നും സൈമണിന്റെ കൈയിലിരിപ്പാണ് മോശമെന്നും അയാള്‍ തിരിച്ചടിച്ചു. പപ്പയുടെ നിര്‍ദേശപ്രകാരം സൈമണ്‍ വഴക്കിനുപോകാതെ പഠിത്തവുമായി ഒതുങ്ങിക്കൂടി. എന്നാല്‍ വിശാഖിന്റെ വഴി തെറ്റി. കഞ്ചാവ് വില്പനക്കാരുടെയും ബ്ലേഡ്മാഫിയയുടെയും ശിങ്കിടിയായിത്തീര്‍ന്ന വിശാഖ് താമസിയാതെ പോലീസിന്റെ പിടിയിലകപ്പെട്ടു.

കുട്ടിയായതിനാല്‍ പോലീസ് കേസെടുത്തില്ലെങ്കിലും സ്‌കൂളില്‍നിന്ന് വിശാഖിനെ പുറത്താക്കി. വിഷാദരോഗത്തിനടിപ്പെട്ട കുട്ടിക്ക് ചികിത്സ വേണ്ടിവന്നു. രണ്ടു വര്‍ഷം പഠനം തടസ്സപ്പെട്ടു. യഥാസമയത്ത് മകന്റെ വഴിവിട്ട പോക്ക് അറിഞ്ഞിട്ടും വേണ്ടവിധം ഇടപെടാന്‍ തയ്യാറാവാത്ത അച്ഛനമ്മമാര്‍ക്കായിരുന്നു കുറ്റബോധം.
നശിക്കുന്നത് സ്വന്തം കുഞ്ഞോ അന്യന്റെ കുഞ്ഞോ എന്നു നോക്കിയാവരുത് മുതിര്‍ന്നവരുടെ ഇടപെടല്‍. കുട്ടികള്‍ക്കു വേണ്ട സമയത്ത് സഹായം കൊടുക്കണം. ഇന്ന് പരിചയക്കാരന്റെ കുട്ടി വീണ കുഴിയില്‍ നാളെ നമ്മുടെ കുട്ടിയാവും വീഴുന്നത്. അപ്പോഴും നമ്മള്‍ നോക്കിനില്ക്കുമോ?

(കുട്ടികളുടെ മനസ്സറിയുക എന്ന പുസ്തകത്തില്‍ നിന്ന്)

നമ്മുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. പണവും പദവിയും അധികാരവലുപ്പവും, ആളുകളുടെ ആരാധനയുംകൊണ്ടുമാത്രം മനസ്സമാധാനമുണ്ടാവില്ല. മന...
24/06/2014

നമ്മുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. പണവും പദവിയും അധികാരവലുപ്പവും, ആളുകളുടെ ആരാധനയുംകൊണ്ടുമാത്രം മനസ്സമാധാനമുണ്ടാവില്ല. മനസ്സാക്ഷിയുടെ സമ്മതി നേടുകയാണ് അതുണ്ടാകുവാനുള്ള മാര്‍ഗം.

പട്ടണത്തിലെ തിരക്കില്‍ക്കൂടി ബദ്ധപ്പെട്ടു നടക്കുന്ന ഒരാളുടേയും നാട്ടിന്‍പ്പുറത്തെ വയലില്‍ക്കൂടി സാവധാനം നടന്നുപോകുന്ന ഒരു കൃഷിക്കാരന്റേയും മനസ്സിന്റെ സ്വസ്ഥതയ്ക്ക് സാമാന്യമായി പറയുന്നതായാല്‍ വളരെ വ്യത്യാസം കാണും. അവര്‍ ജീവിക്കുന്ന പരിതഃസ്ഥിതിയായിരിക്കും അതിന്നു കാരണം. പട്ടണത്തില്‍ പാര്‍ക്കുന്നവരായാലും തിരക്കില്‍നിന്നും ബഹളത്തില്‍നിന്നും വിട്ട് ദിവസേന കുറെ സമയമെങ്കിലും തനിയെ ഒരിടത്തിരുന്ന് ജീവിതരഹസ്യത്തെപ്പറ്റി ചിന്തിക്കുന്നത് മനശ്ശാന്തി ഉണ്ടാകുന്നതിന്ന് സഹായകരമായിത്തീരും. സ്വാര്‍ഥലാഭത്തിന്നുവേണ്ടി എന്ത് ദുഷ്പ്രവൃത്തിക്കും ഒരുങ്ങി ദിവസം കഴിച്ചുകൂട്ടുന്ന മനുഷ്യന്‍ വിഷമഘട്ടങ്ങള്‍ നേരിടുമ്പോള്‍ ദയനീയമായ ചാപല്യം കാണിക്കുന്നത് അസാധാരണമല്ല. നേരേമറിച്ച് അത്തരം ഘട്ടങ്ങളില്‍ മനോനിയന്ത്രണം ശീലിച്ച ഒരാളുടെ പെരുമാറ്റം അന്തസ്സുറ്റതും ശാന്തഗംഭീരവുമായിരിക്കും.

കള്ളക്കച്ചവടം ചെയ്തും അതിപലിശയ്ക്ക് പണം കടംകൊടുത്തും കടക്കാരോട് യാതൊരു ദയയും ദാക്ഷിണ്യവും കാണിക്കാതെ പണം കുറെ സമ്പാദിച്ച എന്റെ ഒരു പരിചയക്കാരന്‍ രോഗശയ്യയില്‍ കിടന്നപ്പോള്‍ അയാളെ കാണുവാനായി ഞാന്‍ ചെന്നിരുന്നു. ദേഹത്തെ പീഡിപ്പിച്ചിരുന്ന രോഗത്തേക്കാള്‍ അയാളെ തപിപ്പിച്ചിരുന്നത് മനസ്സില്‍ തിരക്കിക്കൂടിയ തന്റെ ദുഷ്‌കര്‍മങ്ങളെപ്പറ്റിയുള്ള ചിന്തയായിരുന്നു. നരകത്തിലേക്കായിരിക്കും താന്‍ പോകുക എന്ന വിചാരവും രാവും പകലും അയാളെ വിട്ടൊഴിഞ്ഞിരുന്നില്ല. എന്തെല്ലാമോ എന്നോടു പറഞ്ഞ് അയാള്‍ കരഞ്ഞു. ഞാന്‍ അയാളെ ആശ്വാസപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും വലിയ ഫലമൊന്നുമുണ്ടായില്ല.

ഇതില്‍നിന്ന് തീരെ വ്യത്യസ്തമായിരുന്നു മറ്റൊരു രോഗിയുടെ നില. മുന്‍പറഞ്ഞ ആളെക്കാള്‍ പ്രായം ഇയാള്‍ക്ക് കുറവാണ്. മാറാത്ത രോഗം പിടിച്ച് ആസന്നമരണയായി കിടന്നിരുന്ന മധ്യവയസ്‌കയായ ഒരു സത്രീയായിരുന്നു അവര്‍. അവശയായി കിടക്കുന്നതുവരെ തന്റെ കടമകളെല്ലാം വേണ്ടവിധം നിര്‍വഹിച്ചു. കഷ്ടപ്പെട്ടു ചെന്നിരുന്നവരെ അവര്‍ കഴിവിന്നനുസരിച്ച് സഹായിക്കുകയും ചെയ്തിരുന്നു. എത്രയും ശാന്തതയോടെയായിരുന്നു അവര്‍ മരണത്തെ നേരിട്ടത്. ജീവിതം പരിശുദ്ധവും പരോപകാരപ്രദവും ആയിരുന്നു എന്ന ബോധം ഈവക ഘട്ടങ്ങളില്‍ ഒരാള്‍ക്ക് മനശ്ശാന്തി ഉണ്ടാക്കാതിരിക്കില്ല.

നാം ജീവിക്കുന്ന രീതിയാണ് നമുക്ക് അസ്വസ്ഥതയോ സമാധാനമോ ഉണ്ടാക്കുന്നതിന്നു കാരണമാകുന്നത്. മനസ്സിന്നു ശാന്തി ഉണ്ടാകത്തക്കവിധത്തിലായിരിക്കണം നമ്മുടെ വിചാരവും പ്രവൃത്തിയും. അന്യന്റെ ഭാഗ്യത്തില്‍ അസൂയപ്പെടുകയും അവന്റെ കഷ്ടത്തില്‍ സന്തോഷിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മനസ്സമാധാനം ഉണ്ടാവുക പ്രയാസമാണ്. അറിവ് സമ്പാദിച്ചതുകൊണ്ടോ, മധുരവാക്ക് പറഞ്ഞതുകൊണ്ടോ, ഭംഗിയായ പെരുമാറ്റംകൊണ്ടോ മാത്രം സമാധാനം കൈവരുത്തുവാന്‍ സാധിച്ചുവെന്നുവരില്ല. അത് മറ്റുള്ളവരെ വഞ്ചിക്കുവാനേ ഉപകരിക്കൂ. മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന്ന് അതിന്നു കഴിയില്ല. അതില്ലാതെ മനസ്സമാധാനം കൈവരുത്തുവാനും സാധ്യമല്ല.
പല തരക്കാരാണ് ലോകത്തിലുള്ളത്-കള്ളനും സത്യവാനും സ്വാര്‍ഥിയും നീതിമാനും ദുഷ്ടനും ദയാലുവും. അവരോടെല്ലാം നമുക്ക് സമ്പര്‍ക്കം പുലര്‍ത്തേണ്ടതായിവരും. അവരുടെ മനഃസ്ഥിതി മാറ്റുന്നതിന്ന് നമുക്കു കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ അവരെ ശരിയായി അറിഞ്ഞുകൊ ണ്ടുതന്നെ അവരോടുള്ള നമ്മുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് നമുക്ക് കഴിയേണ്ടതാണ്. ദണ്ഡിക്കുവാനുള്ള ആഗ്രഹവും പകരംവീട്ടുവാനുള്ള വാസനയും ഒരു ആദര്‍ശശാലിക്ക് ചേര്‍ന്നതല്ല. മറ്റുള്ളവരുടെ വീഴ്ചകളും കുറ്റങ്ങളും പൊറുക്കുവാനുള്ള സന്നദ്ധതയാണല്ലോ സഹിഷ്ണുത. സംസ്‌കാരസമ്പന്നനായ മനുഷ്യന്‍ വളര്‍ത്തിവരേണ്ടുന്ന മഹത്തായ സല്‍ഗുണമാണത്.

മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കാതെ ജീവിതം കഴിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. അതുകൊണ്ടു മാത്രമായില്ല, അവര്‍ക്ക് ആശ്വാസവും സന്തോഷവും ഉണ്ടാക്കുവാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുകയും വേണം.

അന്യന്റെ വീക്ഷണഗതി മറ്റൊരു പ്രകാരത്തിലാണെങ്കില്‍ അതിന്നു അവനെ കുറ്റപ്പെടുത്തരുത്. ഭിന്നരുചിക്കാരല്ലേ ലോകത്തിലുള്ളവര്‍? നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കണമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അവരുടെ ഇഷ്ടത്തിന്നനുസരിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കണമെന്ന് അവര്‍ വാദിക്കുന്നതില്‍ തെറ്റുണ്ടോ? നീതി ചെയ്യുവാന്‍ വ്യഗ്രതയുള്ള ഒരു മനുഷ്യന്ന് ഭിന്നാഭിപ്രായങ്ങളെ ഇണക്കിക്കൊണ്ടു പോകുവാന്‍ കുറെയെല്ലാം സാധിച്ചുവെന്നു വരും.

സേവനത്തിന്നുള്ള വ്യഗ്രത, സത്യത്തിലുള്ള നിഷ്ഠ, തികഞ്ഞ ധര്‍മബോധം ഇതു മൂന്നും ഒത്തുചേരുമ്പോള്‍ ശാന്തിയിലേക്കുള്ള മാര്‍ഗം തെളിഞ്ഞുവരും. നാം കാണുന്ന വെളിച്ചത്തില്‍ കൂടിയല്ലേ നമുക്ക് പോകുവാന്‍ കഴിയൂ. അങ്ങനെ ചെയ്താല്‍ മനസ്സിന്ന് സമാധാനം ഉണ്ടാകാതിരിക്കില്ല. അതിന്നു നമുക്ക് ശ്രമിച്ചുകൂടേ?

മനസ്സിന്റെ ചാഞ്ചല്യം മനുഷ്യന്ന് ദോഷകരം
വിഷമം നിറഞ്ഞ ഘട്ടങ്ങള്‍ പലപ്പോഴും നമുക്ക് നേരിടേണ്ടി വരും. അസാധാരണ ധൈര്യവും ആലോചനാശക്തിയും അപ്പോള്‍ നമുക്ക് ആവശ്യമാണ്. എന്നാല്‍ ദൈനംദിന കൃത്യങ്ങള്‍ നമ്മെ ശല്യപ്പെടുത്തുന്ന ചില നിസ്സാര സംഗതികള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന അനര്‍ഥം കനത്തതല്ലെങ്കിലും മനസ്സമാധാനം ഇല്ലാതാക്കുന്നതിന്ന് പര്യാപ്തമായേക്കാം-എന്താണ് ചെയ്യേണ്ടതെന്നറിയാതെ മനസ്സിന്ന് ശൂന്യം ബാധിച്ചതുപോലെയുള്ളൊരവസ്ഥ. ഈ സന്ദര്‍ഭങ്ങളില്‍ നാം പറയുന്ന വാക്കുകളേയും ചെയ്യുന്ന പ്രവൃത്തികളേയും പറ്റി പിന്നീട് നമുക്കു പശ്ചാത്തപിക്കേണ്ടതായി വന്നേക്കാം. ലഘുവായ സൊല്ലകളെ അപ്പപ്പോള്‍ പുഞ്ചിരിയോടെ അകറ്റുന്നതിന്നു പകരം നിലനില്‍ക്കുവാന്‍ അനുവദിക്കുകയാണെങ്കില്‍ അത് നമ്മുടെ മനസ്സമാധാനത്തിന്നു വലിയൊരു ഭീഷണിയായിത്തീരും.

ഏതു ദുര്‍ഘടാവസ്ഥയേയും നേരിടുന്നതിനുള്ള കഴിവ് നമ്മില്‍ ഉണ്ടെന്ന വസ്തുത പലരും അറിയുന്നില്ല. പരിതഃസ്ഥിതികള്‍ സൂക്ഷ്മമായി മനസ്സിലാക്കി നമ്മുടെ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിന്നനുസരിച്ചാണ്, കുഴപ്പങ്ങള്‍ നേരിടുന്നതില്‍ നമുക്കുണ്ടാവുന്ന വിജയം. അങ്ങനെ വിജയം നേടിയവരുടെ പാടവവും പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും അറിയുന്നത് രസാവഹമായ അനുഭവമായിരിക്കും. ചില വ്യവസായ പ്രമുഖന്മാരുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും മുതലാളികളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന്നു ശ്രമിക്കുന്ന മധ്യസ്ഥന്മാരുടെയും പ്രവൃത്തികള്‍ ഇതിന്നു ഉദാഹരണമായി എടുത്തുകാണിക്കാം. അവരില്‍നിന്ന് പഠിക്കേണ്ട് ചില സംഗതികള്‍ അറിഞ്ഞിരിക്കുന്നതും നന്നായിരിക്കും.

പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ സൗഹാര്‍ദവും സന്മനസ്സും സൃഷ്ടിക്കുന്നതിന്നു തികഞ്ഞ നര്‍മബോധം ഉതകാതിരിക്കില്ല. ഫലിതം പറയുവാന്‍ പാടവമുള്ള ഒരാളുടെ വാക്കുകള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ കുളിര്‍മയുള്ള മന്ദമാരുതന്‍ വീശുന്നതുപോലെയാണ്. ചിലര്‍ക്കത് സഹജമാണ്; എന്നാല്‍ പലര്‍ക്കും അത് വളര്‍ത്താവുന്ന ഒരു ഗുണവുമാണ്.

അവസരത്തിന്നനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സാമര്‍ഥ്യമാണ് കുഴപ്പം തരണം ചെയ്യുന്നതിന്നുള്ള മറ്റൊരു മാര്‍ഗം. ഇതിന്ന് ചിലര്‍ക്കുള്ള സാമര്‍ഥ്യം നമ്മെ അത്ഭുതപ്പെടുത്തും. ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം ഈ സന്ദര്‍ഭത്തില്‍ ഓര്‍മയില്‍ വരുന്നു. ഃമട്രിക്കുലേഷന്‍ ക്ലാസ്സില്‍ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന മാസ്റ്റര്‍ ഒരു ദിവസം കല്പനയിലായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ജോമട്രി എടുക്കേണ്ട ദിവസമാണ്. പകരം ക്ലാസ്സില്‍ വന്നത് ആ വിഷയത്തെപ്പറ്റി അധികം വിവരമില്ലാത്ത ഒരു മാസ്റ്ററാണ്. തന്റെ അറിവില്ലായ്മ സമര്‍ഥമായി മറച്ചുവെക്കുവാന്‍ കഴിവുള്ള ഒരാള്‍
ലാസ് എടുക്കുന്ന മധ്യേ ഒരു കുട്ടി എഴുന്നേറ്റുനിന്ന് ഒരു സംശയം ചോദിച്ചു. ഉത്തരം പറയാന്‍ പ്രയാസമുള്ള ഒരു ചോദ്യമായിരുന്നുതാനുമത്. ഉത്തരം മാസ്റ്റര്‍ക്കപ്പോള്‍ തോന്നിയില്ല. തനിക്ക് അത് അറിയില്ലെന്നു പറയുന്നത് തന്റെ പദവിക്ക് പറ്റില്ലെന്നു അദ്ദേഹം മനസ്സിലാക്കി. പീരിയഡ് കഴിയുവാന്‍ പിന്നേയും കുറെ സമയമുണ്ടായിരുന്നു. അത് എങ്ങനെയെങ്കിലും കഴിച്ചുകൂട്ടണമല്ലോ എന്നായിരുന്നു അയാളുടെ ആലോചന. 'ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ പറഞ്ഞതുകൊണ്ട് കാര്യമില്ല. നിങ്ങളില്‍ ആരെങ്കിലും അതു പറയണം. ആര്‍ക്കും കഴിയില്ല എന്നു വന്നാല്‍ മാത്രമേ ഞാനത് പറയേണ്ടതുള്ളൂ. അതുകൊണ്ട് അതിന്നുത്തരം പറയുവാന്‍ ഞാന്‍ ചിലരോട് ചോദിക്കട്ടേ' എന്നു പറഞ്ഞ് ഓരോ കുട്ടിയേയും വിളിച്ച് ചോദ്യം ആവര്‍ത്തിച്ചു. ഓരോരുത്തരും കുറെ സമയം എഴുന്നേറ്റുനിന്ന് ഉത്തരം പറയുവാന്‍ കഴിയാതെ സ്ഥാനത്തിരുന്നു. അങ്ങനെ അഞ്ചാറ് കുട്ടികളോട് ചോദിക്കുമ്പോഴേക്ക് പീരിയഡ് കഴിഞ്ഞു. അടുത്ത ദിവസം ഉത്തരം ആലോചിച്ചു വരുവാനായി അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. പിറ്റേ ദിവസം ക്ലാസ്സില്‍ വരുന്നതിന്നു മുമ്പായി അതിന്നുള്ള ഉത്തരം മാസ്റ്റര്‍ പഠിച്ചുവന്നു. ഉത്തരം എത്രയോ എളുപ്പമാണെന്ന ഭാവത്തോടെ അദ്ദേഹം കുട്ടികള്‍ക്കത് പറഞ്ഞുകൊടുത്തു. എത്ര സമര്‍ഥനാണ് തങ്ങളുടെ മാസ്റ്റര്‍ എന്നു കുട്ടികള്‍ അപ്പോള്‍ വിചാരിച്ചിരിക്കാം!

മറ്റുള്ളവരുടെ മേല്‍ നാം ആധിപത്യം ചെലുത്തുവാന്‍ ശ്രമിക്കുകയാണ് എന്ന തോന്നല്‍ അവരില്‍ ഉണ്ടാകരുത്. അതാണ് കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള വേറൊരു മാര്‍ഗം. രണ്ടു ഭാഗക്കാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുവാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ഇന്ന പ്രകാരം ചെയ്യണം എന്ന് അവരോട് പറയുകയല്ല വേണ്ടത്. 'ഇന്ന വഴി ആലോചിച്ചുനോക്കൂ, അത് പറ്റുമെന്നു എനിക്ക് തോന്നുണ്ട്, നിങ്ങളും അത് ഇഷ്ടപ്പെടുവാന്‍ മതി' എന്നു ചൂണ്ടിക്കാണിച്ച് അവര്‍ തമ്മില്‍ അതിനെപ്പറ്റി സംസാരിക്കുന്നതിന്ന് ഉത്സാഹപ്പെടുത്തുകയാണ് വേണ്ടത്. അതിന്ന് ഫലമുണ്ടാകാതിരിക്കയില്ല. എന്താണ് ഒരു പ്രത്യേക തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്ന് എതിരാളികള്‍ക്കുള്ള പ്രേരണ എന്നു മനസ്സിലാക്കുവാന്‍ ശ്രമിക്കണം. അത് അറിയുമ്പോള്‍ നിങ്ങളുടെ നില ഭേദപ്പെടുത്തുന്നതിന്ന് നിങ്ങള്‍ക്കും കഴിയും. മനസ്സിന്റെ ചാഞ്ചല്യം അകറ്റുന്നതിന്നുള്ള ഒരു വഴി അതാണ്.

കളങ്കമില്ലാത്ത മനസ്സും കലവറയില്ലാത്ത വാക്കുകളും വിഷമഘട്ടങ്ങള്‍ കടന്നുപോകുന്നതിന്ന് നമ്മെ സഹായിക്കാതിരിക്കില്ല. ഈ സ്വഭാവമുള്ള ഒരാളെ ആരും ഇഷ്ടപ്പെടും.

എന്തൊന്ന് ചെയ്യുവാന്‍ പുറപ്പെടുമ്പോഴും അതുസംബന്ധമായ സകല കാര്യങ്ങളും സൂക്ഷ്മമായി അന്വേഷിച്ചറിയുന്നത് വിജയസാധ്യതയ്ക്കുള്ള മാര്‍ഗം സുകരമാക്കുകയാണ്. ഒരു കമ്മിറ്റി യോഗത്തിലോ പ്രസംഗവേദിയിലോ പങ്കെടുക്കുന്ന ഒരാള്‍ താന്‍ പറയേണ്ടത് എന്തെന്ന് നല്ലപോലെ ആലോചിച്ചു പോകുന്നതായാല്‍ ശ്രോതാക്കളെ തന്റെ ഭാഗത്തേക്ക് ആകര്‍ഷിക്കുന്നത് എളുപ്പമായിരിക്കും. ഒരാലോചനയും കൂടാതെ വണ്ടും തൊണ്ടും പറയുന്നത് അവരെ വെറുപ്പിക്കുകയേയുള്ളൂ.

ഒരു ഘട്ടം നേരിടുമ്പോള്‍ എന്തെല്ലാം തരത്തില്‍ അത് രൂപംകൊള്ളുവാന്‍ ഇടയുണ്ടെന്നു ആലോചിച്ചറിയണം. വികാരങ്ങള്‍ക്കധീനരാകാതെ അത് ചെയ്യുകയും വേണം. ഇത് വിജയം കൈവരുത്തുന്നതിന്നുള്ള മാര്‍ഗം തെളിയിക്കും.

പൂര്‍ണവിജയം നേടുന്നതിന്നു നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ക്കൂടി, നിങ്ങളുടെ ശല്യങ്ങള്‍ ലഘൂകരിക്കുന്നതിന്ന് മേല്പറഞ്ഞ ഗുണങ്ങള്‍ നിങ്ങളെ സഹായിക്കാതിരിക്കില്ല.

ശാന്തി കൈവരട്ടെ! സമാധാനം പുലരട്ടെ! സൗഹാര്‍ദം വളരട്ടെ!
ശാന്തിയുടേയും സമാധാനത്തിന്റേയും സൗഹാര്‍ദത്തിന്റേയും സന്ദേശവുമായി ക്രിസ്മസ്സിതാ വന്നിരിക്കുന്നു. വെറുപ്പും വിദ്വേഷവും അനീതിയും അക്രമവും സ്വാര്‍ഥവും ദുര്‍മോഹവും മനുഷ്യനെ മനുഷ്യത്വത്തില്‍നിന്ന് വേര്‍പെടുത്തുമ്പോള്‍, സൗഖ്യത്തിനും സമാധാനത്തിനും ആവശ്യമായ ജീവിതമൂല്യങ്ങള്‍ ആര്‍ജിക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ് ക്രിസ്മസ്. നൈരാശ്യക്കടലില്‍ മുങ്ങിയും പൊങ്ങിയും വീര്‍പ്പുമുട്ടുന്ന നിര്‍ഭാഗ്യവാന്മാര്‍ക്ക് കരകയറാനുള്ള സഹായഹസ്തം നീട്ടുകയാണ് ക്രിസ്മസ്. ഗാനങ്ങളും മേളങ്ങളും സമ്മാനങ്ങളും അലങ്കാരങ്ങളുമായി സന്തോഷവും സമാധാനവും ലോകമെങ്ങും പരത്തുവാന്‍ ശ്രമിക്കുകയാണ് ക്രിസ്മസ്. ശ്രവിക്കുക, ശ്രദ്ധ കേന്ദ്രീകരിച്ച് കേള്‍ക്കുക, അതിന്റെ സന്ദേശം. മനശ്ശാന്തി കൈവരുത്തുവാന്‍ അത് സഹായിക്കും. സമാധാനം വീണ്ടെടുക്കുവാന്‍ അതിന്നു കഴിയും. സൗഹാര്‍ദം ബലപ്പെടുത്തുന്നതിന്നും അതിന്നു സാധിക്കും.

സൗഖ്യം മനുഷ്യന്റെ ജന്മാവകാശമാണ്. എന്നാല്‍ അത് നേടുന്നതിന്ന് നാം ചിലതെല്ലാം ചെയ്‌തേ കഴിയൂ: എന്താണവയെന്നു ചിന്തിക്കാം:
നീതി പാലിക്കുന്നതില്‍ നാം നിഷ്‌കര്‍ഷതയുള്ളവരായിരിക്കണം. ഓരോരുത്തര്‍ക്കും അര്‍ഹതയുള്ളത് അവര്‍ക്ക് അനുവദിച്ചുകൊടുക്കുവാന്‍ നാം തയ്യാറാവണം. മറ്റൊരുത്തനുള്ളത് പിടിച്ചുപറ്റുവാന്‍ ശ്രമിക്കുന്നത് നീതിയല്ല, സ്വാര്‍ഥമാണ്. ശരിയായ മാര്‍ഗമേ സ്വീകരിക്കുവാന്‍ പാടുള്ളൂ. ഏതാണ് ശരി എന്നറിയാതെ വിഷമിക്കുമ്പോള്‍ വെളിച്ചത്തിന്നായി ഉള്ളഴിഞ്ഞ് പ്രാര്‍ഥിക്കണം; 'വെളിച്ചമേ, നേര്‍വഴിക്ക് എന്നെ നയിച്ചാലും' എന്ന അപേക്ഷയോടുകൂടി.

കഷ്ടപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരുമാണ് ലോകത്തില്‍ ഭൂരിപക്ഷവും. അവരോട് ദയ കാണിക്കണം. അനുഭാവത്തോടുകൂടി അവരുടെ സ്ഥിതി മനസ്സിലാക്കണം. അവരെ സഹായിക്കുവാന്‍ ഒരുങ്ങുകയും വേണം. സഹായം പലവിധത്തില്‍ ആവശ്യമായിട്ടുള്ളവരുണ്ടാകും. ചിലര്‍ക്ക് വേണ്ടത് സാമ്പത്തികസഹായമാണ്. മറ്റു ചിലരുടെ ആവശ്യം മനസ്സിന്ന് ആശ്വാസമുണ്ടാക്കുകയാണ്. ശാരീരികമായ സഹായം വേറെ ചിലര്‍ക്കു വേണ്ടിവരും. ഇതെല്ലാം അറിഞ്ഞ് വേണ്ടവര്‍ക്കു വേണ്ടവിധം ചെയ്തുകൊടുക്കുക.

വല്ലവരും അറിഞ്ഞോ അറിയാതേയോ നിങ്ങള്‍ക്ക് വല്ല ദ്രോഹവും ചെയ്തിട്ടുണ്ടെങ്കില്‍ അത് പൊറുക്കുകയും മറക്കുകയും വേണം. പകരം വീട്ടാനുള്ള ആഗ്രഹം ഒരിക്കലും മനസ്സിനെ തീണ്ടരുത്.

സത്യത്തെ മുറുകെ പിടിക്കണം. സത്യത്തില്‍നിന്നു വ്യതിചലിക്കാത്ത മനുഷ്യന്ന് ഏതു ദുര്‍ഘടഘട്ടങ്ങളും ധീരതയോടെ നേരിടുന്നതിന്ന് സാധിക്കും. പരാജയംകൊണ്ട് കുണ്ഠിതപ്പെടേണ്ടതില്ല. വിജയം നേടിയാല്‍ അഹങ്കരിക്കുകയും വേണ്ട.

ഏതു പ്രവൃത്തി ചെയ്യുന്നതായാലും തികഞ്ഞ ആത്മാര്‍ത്ഥത അതില്‍ പ്രതിഫലിച്ചുകാണണം-പ്രവൃത്തിയിലെന്ന പോലെ വാക്കിലും. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന നിങ്ങള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കണം. പരാധീനതയില്‍ കിടന്ന് കഷ്ടപ്പെടുന്നവരേയും പരന്റെ ദ്രോഹം അനുഭവിക്കുന്നവരേയും മോചിപ്പിക്കുവാന്‍ നിങ്ങള്‍ സന്നദ്ധരായിരിക്കണം. അന്തസ്സുള്ള മനുഷ്യന്‍ അതിന്നൊരിക്കലും മടിക്കുകയില്ല. മനുഷ്യന്റെ നിസ്വാര്‍ത്ഥതയും സ്‌നേഹവായ്പും ആരംഭിക്കുന്നത് ഗൃഹത്തിലാണ്. മക്കള്‍ക്കുവേണ്ടി ത്യാഗത്തിന് തയ്യാറാവാത്ത അച്ഛനമ്മമാരുണ്ടോ? മാതാപിതാക്കന്മാരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യാത്ത മക്കള്‍ അപരാധികളല്ലേ? കുടുംബത്തില്‍നിന്ന് ആരംഭിക്കുന്ന ഈ ഗുണങ്ങളാണ് പൗരന്മാരുടെ നിലയില്‍ സമുദായനന്മയ്ക്കായി നാം വളര്‍ത്തിവരേണ്ടത്.

കലയിലും പ്രകൃതിയിലും കാണുന്ന സൗന്ദര്യം ആസ്വദിക്കുവാന്‍ ശീലിക്കുക. അത് മനസ്സിന്ന് ഉന്മേഷവും മാര്‍ദ്ദവവും ഉണ്ടാക്കുന്നതിന്ന് സഹായകമാകാതിരിക്കില്ല. പുസ്തകങ്ങള്‍ വായിച്ചും വിദ്യാസമ്പന്നരായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയും മനസ്സിനെ വികസിപ്പിക്കുവാനും വിജ്ഞാനസമ്പത്തു വര്‍ദ്ധിപ്പിക്കാനും നിരന്തരം പ്രയത്‌നിക്കണം. മഹാന്മാരുടെ ജീവചരിത്രം വായിച്ച് മനസ്സിലാക്കുന്നതില്‍ താത്പര്യമുണ്ടാവണം. അനുകരണീയമായ പലതും നമുക്കു പഠിക്കാനുണ്ടാവും. ധീരത വളര്‍ത്തിവരിക, പ്രസന്നവദനനായിരിക്കുക, മറ്റുള്ളവരുടെ സൗകര്യത്തേയും സൗഖ്യത്തേയും ഓര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരാവുക, സല്‍പ്രവൃത്തികള്‍കൊണ്ട് ജീവിതം ധന്യമാക്കുവാന്‍ ശ്രമിക്കുക. ഇതെല്ലാം ജീവിതത്തിന്നു പൂര്‍ണ്ണതയും പക്വതയും കൈവരുത്തുവാന്‍ ആവശ്യമാണ്.

പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കുക, അന്യരോട് വെറുപ്പ് തോന്നാതിരിക്കുക, രാത്രി ഉണ്ടെങ്കില്‍ പകലുമുണ്ടെന്നും കൊടുങ്കാറ്റ് കഴിഞ്ഞാല്‍ ശാന്തത അനിവാര്യമാണെന്നും വിശ്വസിച്ച് മനസ്സിനെ അനാവശ്യമായി വേദനിപ്പിക്കാതിരിക്കുക. നമുക്കു ചെയ്യുവാന്‍ കഴിയുന്നത് നമ്മുടെ ശക്തി മുഴുവനും ഉപയോഗിച്ച് കാര്യങ്ങള്‍ നേടുവാന്‍ ശ്രമിക്കുക മാത്രമാണ്. എന്നിട്ടും വിജയം കൈവന്നിട്ടില്ലെങ്കില്‍ അതിനെപ്പറ്റി കുണ്ഠിതപ്പെടാതിരിക്കുക. നമ്മുടെ കടമകള്‍ ആത്മാര്‍ത്ഥമായി കഴിവിനനുസരിച്ചു ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം നമുക്കുണ്ടാവണം.മനഃസാക്ഷിയുടെ സംതൃപ്തിയാണല്ലോ മനഃസമാധാനത്തിന്റെ അടിസ്ഥാനം.

കുട്ടികള്‍ക്ക്, യുവാക്കള്‍ക്ക്, മധ്യവയസ്‌ക്കര്‍ക്കും എന്നപോലെ വൃദ്ധര്‍ക്കും ആശ്വാസവും ആനന്ദവും തേടാവുന്ന അവസരമാണ് ക്രിസ്തുമസ്സ് കാലം. ഭൂമിയില്‍ ശാന്തിയും സമാധാനവും പുലരട്ടെ; ജനങ്ങളില്‍ സന്മനസ്സും സൗഹാര്‍ദ്ദവും വളരട്ടെ എന്നാണല്ലോ ക്രിസ്തുവിന്റെ സന്ദേശം. ഇതു യാഥാര്‍ത്ഥ്യമായിത്തീരുന്നതിന്നു നാം ഓരോരുത്തരും പ്രയത്‌നിക്കേണ്ടതുണ്ട്. ''കഴിയുംവണ്ണം സമൂഹനന്മയ്ക്കും മറ്റുള്ളവരുടെ ദുഃഖഭാരം ലഘൂകരിക്കുന്നതിനും അവരുടെ സൗഖ്യം വര്‍ധിപ്പിക്കുന്നതിനും ഞാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കും' എന്ന പ്രതിജ്ഞ കൈക്കൊള്ളേണ്ട അവസരം കൂടിയാണിത്.

അനിശ്ചിതവും അത്ഭുതാവഹവുമായ മനുഷ്യജീവിതം
അടുത്ത കാലത്ത് നടന്ന ചില ലോകസംഭവങ്ങള്‍ മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വവും നിഗൂഢതയും, പകല്‍ വെളിച്ചം പോലെ നമുക്ക് തെളിവായി കാണിച്ചുതരികയാണ്. പദവിക്കും അധികാരത്തിന്നും വേണ്ടി വെമ്പല്‍കൊള്ളുന്ന മനുഷ്യന്‍ ചെന്നുചേരുന്നത് ദുരിതത്തിലേക്കും ദൈന്യതയിലേക്കും ആണ്. ഇന്ന് അധികാരപീഠത്തിലിരുന്ന് അഹങ്കാരംകൊണ്ട് മതിമറന്ന് എതിരാളിയെ നിന്ദിക്കുവാനും ദ്രോഹിക്കുവാനും മുതിരുന്ന ഒരു വ്യക്തി, നാളെ ആ എതിരാളിയോട് രക്ഷയ്ക്കും മാപ്പിന്നും യാചിക്കുന്നതിന്ന് നിര്‍ബന്ധിതനാകുന്നു. വിവരിക്കുവാന്‍ പ്രയാസമായ കഷ്ടതകള്‍ അനുഭവിച്ച് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദീര്‍ഘകാലം പാകിസ്താന്‍കാരുടെ ഏകാന്തതടവില്‍ കഴിച്ചുകൂട്ടേണ്ടിവന്ന മുജിബുര്‍ റഹ്മാന്‍ ഇപ്പോഴിതാ ബന്ധനത്തില്‍നിന്നു വിമുക്തനായി, തന്റെ നാട്ടുകാരുടെ ആരാധനാപാത്രമായി അധികാരപീഠത്തില്‍ കയറിയിരിക്കയാണ്. ബംഗ്ലാദേശക്കാരെ നിഷ്ഠൂരമായി ദ്രോഹിച്ച് അവരുടെ നേതാവിനെ തടവിലാക്കിയ പാകിസ്താനിലെ ഏകാധിപതിയായിരുന്ന യഹ്യാഖാന്‍ അധികാരത്തില്‍നിന്ന് നീക്കപ്പെട്ട് ഇനി എന്താണ് തനിക്ക് സംഭവിക്കാന്‍ പോകുന്നെതന്നറിയാതെ എവിടെയോ തടവിലിരിക്കുകയുമാണ്. ഇങ്ങനെ എത്ര സംഭവങ്ങള്‍ ലോകത്തില്‍ നടക്കുന്നു! വലുതും ചെറുതുമായ സംഭവങ്ങള്‍! ഇതെല്ലാം കണ്ടും കേട്ടും ജീവിതത്തിലെ ശാശ്വതമൂല്യങ്ങളെപ്പറ്റി അറിയാതെ, സ്ഥാനത്തിന്നും അധികാരത്തിന്നും കൊതിക്കുന്ന ആളുകളോട് പരിതാപമല്ലാതെ മറ്റെന്താണ് തോന്നുക!

അംഗീകാരത്തിന്നും സമുദായത്തില്‍ സ്ഥാനത്തിന്നും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, അധികാരത്തിന്നുവേണ്ടി മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്താനുള്ള വ്യഗ്രതകൊണ്ട് മതിമറന്ന് എന്തക്രമവും പ്രവര്‍ത്തിക്കുവാന്‍ ഒരുങ്ങുന്നത് ആപത്തിനെ സ്വയം ക്ഷണിച്ചുവരുത്തലാണ്. അത് മനസ്സിന്നു സ്വസ്ഥതയുണ്ടാക്കില്ല. മറ്റെന്തുണ്ടായാലും മനശ്ശാന്തിയില്ലെങ്കില്‍ ജീവിതം ദുസ്സഹമായിരിക്കും.

ആ വിലപ്പെട്ട മനശ്ശാന്തി കൈവരുത്തുന്നതെങ്ങനെ? സാമാന്യമായി പറയുന്നതായാല്‍ നാലു മാര്‍ഗങ്ങളാണ് അതിന്നുള്ളത്.
'പാലം കെട്ടുക'യാണ് അതിലൊന്ന്. മനുഷ്യന്‍ വന്‍കടലിലെ ദ്വീപുകളെപ്പോലെ അവിടവിടെ ഒറ്റപ്പെട്ടു നില്‍ക്കുകയാണ് - വ്യക്തികളും സമുദായങ്ങളും വര്‍ഗങ്ങളും. സ്വാര്‍ഥവും തെറ്റിദ്ധാരണയും ഭിന്നരുചിയും അവരെ വേര്‍തിരിച്ചുനിര്‍ത്തുന്നു; ഒരു കൂട്ടര്‍ മറ്റവരെ കുറ്റപ്പെടുത്തിക്കൊണ്ട്. സുഖത്തോടും സമാധാനത്തോടും ജീവിക്കേണ്ടവര്‍ തമ്മില്‍ കലഹിച്ചും ദ്രോഹിച്ചും കഴിഞ്ഞുകൂടുകയാണ്. അവര്‍ തമ്മിലുള്ള തെറ്റിദ്ധാരണ തീര്‍ത്ത് അവരെ സുഹൃത്തുക്കളാക്കിത്തീര്‍ക്കുന്നത് എന്തൊരു ഉത്കൃഷ്ടമായ സേവനമാവും! കലഹിക്കുന്ന രണ്ടു കുടുംബങ്ങളെ തമ്മില്‍ യോജിപ്പിക്കുന്നതും വളരെക്കാലം തെറ്റിപ്പിരിഞ്ഞു വേറിട്ട് താമസിച്ചിരുന്ന ദമ്പതിമാരെ ഒന്നിച്ചു കൊണ്ടുവരുന്നതും അതുപോലെ ആനന്ദകരമായ നേട്ടങ്ങളല്ലേ? ഇത്തരം സല്‍പ്രവൃത്തികളില്‍ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്ന ഒരു മനുഷ്യന്ന് സൗഖ്യം ഉണ്ടാകാതിരിക്കുന്നതെങ്ങനെ? 'പാലം കെട്ടുക' എന്നു പറഞ്ഞതിന്നര്‍ഥം ഇങ്ങനെയുള്ളവരെ തമ്മില്‍ യോജിപ്പിക്കുക എന്നാണ്. വിട്ടുനില്‍ക്കുന്നവരെ ഒന്നിച്ചു ചേര്‍ക്കുകയെന്ന്.

'പന്തം പിടിക്കുക'യാണ് മറ്റൊരു മാര്‍ഗ്ഗം: ഈ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കുവാന്‍ പ്രയാസമില്ല. ഓരോ കാരണങ്ങളാല്‍ ബുദ്ധിമുട്ടി മനസ്സുമടുത്ത് ഉപദേശംകൊണ്ടോ, സഹായംകൊണ്ടോ കരകയറുവാന്‍ ശ്രമിക്കുന്നത് എത്ര പ്രശംസനീയമായ കൃത്യമാണ്. ഇരുട്ടില്‍ കിടന്ന് വഴിയറിയാതെ തിരിയുന്ന ഒരുത്തന്ന് വെളിച്ചം കാണിച്ചുകൊടുത്ത് നേര്‍വഴിക്ക് നടക്കുവാന്‍ സൗകര്യമുണ്ടാക്കിക്കൊടുക്കുന്നതുപോലെയല്ലേ അത്? 'പന്തം പിടിക്കുക' എന്നു പറഞ്ഞതിന്റെ സാരം അതത്രെ. ഇത്തരം സഹായം ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും കഴിയും. നാം അതിന്ന് തുനിയുന്നില്ലെന്നു മാത്രം. നമ്മുടെ 'സൊല്ലകള്‍' അതിന്ന് നമ്മെ അനുവദിക്കുന്നില്ലായിരിക്കാം. എന്നാല്‍ അങ്ങനെ ചെയ്യുവാന്‍ പുറപ്പെടുന്നതുകൊണ്ടുതന്നെയാണ് നമ്മുടെ സൊല്ലകളുടെ ശല്യം നാം മറന്നുപോകുന്നതും.

മൂന്നാമത്തേത് 'തൈലം തൊട്ടുതലോടുക'യാണ്. കടച്ചില്‍കൊണ്ടോ, വ്രണങ്ങള്‍കൊണ്ടോ കഷ്ടപ്പെട്ട്, അസ്വസ്ഥനായി കിടക്കുന്ന ഒരാള്‍ക്ക് തൈലംതേച്ച് അയാളുടെ ശരീരം തടവിക്കൊടുക്കുന്നത് എത്ര ആശ്വാസകരമായിരിക്കും! പ്രത്യേകിച്ച് സ്‌നേഹത്തോടെ അത് ചെയ്തുകൊടുക്കുമ്പോള്‍. കടച്ചിലും മുറികൊണ്ടുള്ള വേദനയും മാത്രമല്ല ഒരാളെ അസ്വസ്ഥനാക്കുന്നത്. മനസ്സിലെ പലതരത്തിലുള്ള വേദനകള്‍ നരകതുല്യമായ അനുഭവമായിരിക്കാം അയാള്‍ക്കുണ്ടാക്കുന്നത്. ആശ്വാസം കിട്ടാതെ തപിക്കുന്ന ആ മനുഷ്യന്ന് നിങ്ങളില്‍ നിന്ന് സമാധാനമുണ്ടാക്കുന്ന വാക്കുകള്‍ കേള്‍ക്കുന്നത് ചുട്ട വെയിലില്‍ക്കൂടി പോകുന്ന ഒരുത്തന്ന് കുളുര്‍മയുള്ള കാറ്റ് ഏല്‍ക്കുന്നതുപോലെയാണ്. പ്രിയപ്പെട്ട കുട്ടിയുടെ മരണംകൊണ്ട് തപിക്കുന്ന ഒരമ്മയായിരിക്കാം ഒന്ന്. ആകസ്മികമായ കുഴപ്പങ്ങള്‍കൊണ്ട് തന്റെ സര്‍വസ്വത്തും നഷ്ടപ്പെട്ട ഒരു നിര്‍ഭാഗ്യവാനായിരിക്കാം മറ്റൊരാള്‍. തന്റെ കൃത്യങ്ങള്‍ സത്യമായി നിര്‍വഹിച്ചിട്ടും അടിസ്ഥാനമില്ലാത്ത അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവന്ന ഒരു നിര്‍ഭാഗ്യവാനായിരിക്കാം വേറൊരാള്‍. ഇവര്‍ക്കെല്ലാം ആവശ്യം ആശ്വാസമുണ്ടാക്കുന്ന വാക്കുകളാണ്. ഇത് എത്രയും ഭംഗിയായി നല്‍കുവാന്‍ കഴിവ

Address

PB NO 30 IRITTY
Kannur
670703

Telephone

9447519742

Website

Alerts

Be the first to know and let us send you an email when Cyber Sree Real Estate Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category