20/01/2026
10 വർഷം തടവ്, ഒരു കോടി രൂപ നഷ്ടപരിഹാരം, സ്വത്തുവകകൾ കണ്ടുകെട്ടും ; ഷിംജിതയെ കാത്തിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ വൈറലാകാനും റീച്ച് കൂട്ടാനും വേണ്ടി ഒരു നിരപരാധിയായ മനുഷ്യന്റെ മാനത്തിനെയും ജീവിതത്തിനെയും ബലിനൽകിയ ക്രൂരതയ്ക്കെതിരെ മാതൃകാപരമായ ശിക്ഷ തന്നെ വാങ്ങി കൊടുക്കണമെന്ന ആവശ്യം ഉയരുകയാണ്. കോഴിക്കോട് സ്വദേശി ദീപക് എന്ന യുവാവിനെ വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് അപമാനിക്കുകയും, ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത സംഭവത്തിൽ സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയുടെ നേതൃത്വത്തിൽ ശക്തമായ നിയമനടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
ഈ നീചപ്രവൃത്തിക്ക് ഉത്തരവാദിയായ ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെ അഡ്വ. റിനേഷ് എടത്തടാൻ മുഖേന കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ (Receipt No: 15288053-2026-5-00047) ഫയൽ ചെയ്ത ക്രിമിനൽ പരാതിയിൽ കേരള മനസാക്ഷി ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചേർക്കാവുന്ന എല്ലാ വകുപ്പുകളും ചേർത്തുള്ള ശക്തമായ പരാതി തന്നെയാണ് ഫയൽ ചെയ്തിരിക്കുന്നത്.
ബസിൽ വെച്ചുണ്ടായ നിസാരമായ ഒരു കാര്യത്തെ അല്ലെങ്കിൽ തെറ്റിദ്ധാരണയെ ഊതിവീർപ്പിച്ച്, മൊബൈൽ ക്യാമറയിൽ പകർത്തി "ലൈംഗികാതിക്രമം" എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വഴി ദീപക്കിന് നേരിടേണ്ടി വന്നത് കൊടിയ സൈബർ ആക്രമണവും മാനസിക പീഡനവുമാണ്. ഈ ക്രൂരതയ്ക്ക് മറുപടിയായി നൽകിയ പരാതിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത് ഷിംജിതയ്ക്ക് ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റത്തിന് (Abetment of Su***de) 10 വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കണമെന്നാണ്. കൂടാതെ, ഏക മകനെ നഷ്ടപ്പെട്ട്, വാർധക്യത്തിൽ അനാഥരായ ദീപക്കിന്റെ മാതാപിതാക്കൾക്ക് ഷിംജിതയിൽ നിന്ന് 'ഒരു കോടി രൂപ' നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും പരാതിയിൽ കർശനമായി ആവശ്യപ്പെടുന്നു.
2026 ജനുവരി 18-ന് നൽകിയ ഈ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കാനും ഷിംജിതയെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു പുരുഷനായതുകൊണ്ട് മാത്രം കേൾക്കേണ്ടി വന്ന പഴികളും, സമൂഹത്തിന് മുന്നിലുണ്ടായ അപമാനവുമാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചത്. സ്ത്രീസുരക്ഷാ നിയമങ്ങളെ ദുരുപയോഗം ചെയ്ത്, ഫോളോവേഴ്‌സിനെ കൂട്ടാൻ ആരെയും എന്തും പറയാം എന്ന ചിലരുടെ ധാരണ തിരുത്താൻ ഈ നിയമപോരാട്ടം അനിവാര്യമാണ്.
ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കാനും, ഇനിയൊരു നിരപരാധിയും ഇത്തരം 'സോഷ്യൽ മീഡിയ വിചാരണ'കളിൽ പെട്ട് പൊലിഞ്ഞു പോകാതിരിക്കാനും സെബാസ്റ്റ്യൻ വർക്കി നടത്തുന്ന ഈ പോരാട്ടത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം.🙏🙏🙏